ചെന്നൈ: ട്വന്റി-20 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ-ന്യൂസിലൻഡ് മത്സരത്തിന് വേദിയായ ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിൽ പോലീസ് വിസിൽ വിലക്കിയെന്ന് ആരോപണം. നടൻ വിജയ്യുടെ പാർട്ടിയായ ടിവികെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ് വിസിൽ.
മത്സരത്തിന് എത്തിയ കാണികളോട് വിസിൽ സ്റ്റേഡിയത്തിൽ കയറ്റാൻ പറ്റില്ലെന്ന് പോലീസ് അറിയിച്ചുവെന്നാണ് പരാതി. വിജയ് ആരാധകർ രാഷ്ട്രീയ പ്രചരണം സ്റ്റേഡിയത്തിൽ നടത്തുമോ എന്ന ഭയമാണ് ഡിഎംകെ സർക്കാരിനെന്നാണ് ഉയരുന്ന വിമർശനം.
അതേസമയം സംഭവത്തിൽ വിശദീകരണവുമായി തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. വിസിൽ കയറ്റരുതെന്ന തീരുമാനം പോലീസിന്റേത് മാത്രമാണെന്നും തങ്ങൾക്ക് അതിൽ യാതൊരു പങ്കുമില്ലെന്നുമാണ് അസോസിയേഷൻ വിശദീകരിക്കുന്നത്.